തൃശൂര്‍: തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്‌റ്റിലായി. കാട്ടൂര്‍ സ്വദേശികളായ അജ്‌മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്‌ണു, അമല്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും പോലീസ് കസ്‌റ്റഡിയിലെടുത്തു. ബാര്‍ ജീവനക്കാരന്‍ വിളിച്ചു വരുത്തിയ ക്വട്ടേഷന്‍ സംഘം ആണിത്. കഞ്ചാവ്, ക്രിമിനല്‍ കേസുകളിലെ സംഘമാണ് പിടിയിലായത്.
ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്റെ വൈരാഗ്യമാണ് കൊലയ്‌ക്ക് കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയാണ് കൊല്ലപ്പെട്ട ബൈജു (40). തളിക്കുളത്തെ സെന്‍ട്രല്‍ റെസിഡന്‍സി ബാറില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.
ബില്ലില്‍ കൃത്രിമം കാണിച്ചതിന് ജീവനക്കാരനെ ബാറുടമ കൃഷ്‌ണരാജ് ശാസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ബാര്‍ ജീവനക്കാരന്‍ വിളിച്ചുവരുത്തിയ ക്വട്ടേഷന്‍ സംഘമാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ബാറുടമയുടെ സഹായിയാണ് ബൈജു. അക്രമത്തില്‍ കൃഷ്‌ണരാജിനും സുഹൃത്ത് അനന്തുവിനും കുത്തേറ്റിരുന്നു. കൃഷ്‌ണരാജ് ഗുരുതരാവസ്‌ഥയിലാണ്.
Read Also: വനംവകുപ്പിലെ ബോട്ട് വാങ്ങൽ അഴിമതി; കേസെടുക്കാൻ ഉത്തരവിട്ട് വിജിലൻസ് കോടതി