വയനാട്: കാപ്പംകൊല്ലി പുഴമൂലയിൽ കാട്ടാനശല്ല്യത്തിൽ പൊറുതിമുട്ടി കർഷകർ. പുഴമൂല, ആനക്കാട്, ഇരുപത്തിരണ്ട് തുടങ്ങിയ ഭാഗങ്ങളിൽ മാസങ്ങളായി കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുഴമൂല ക്ഷേത്രത്തിന് സമീപത്താണ് കാട്ടാനകൾ ഇറങ്ങിയത്. പ്രദേശത്ത് വ്യാപക നാശനഷ്‌ടങ്ങളാണ് ഇവ വരുത്തിവച്ചത്.
നടുവത്ത് ശ്രീനിവാസൻ, കനകലത, കുന്നുംപുറത്ത് മോഹനൻ എന്നിവരുടെ കൃഷിയിടത്തിൽ കാര്യമായ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചു. അഞ്ഞൂറോളം നേന്ത്രവാഴകളും നശിച്ചു. ഭീതിയോടെയാണ് ഈ പ്രദേശത്തുള്ളവർ കഴിയുന്നത്. കാട്ടാനകളെ തുരത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
Read Also: പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം; പ്രതികരണവുമായി എകെ ശശീന്ദ്രന്‍