ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് മാസത്തിനുള്ളിൽ തന്നെ ആദായനികുതി വകുപ്പ് തിരികെ നൽകിയത് 262,76 കോടി രൂപ. ഇതിൽ വ്യക്‌തിഗത ആദായ നികുതി 7538 കോടി രൂപയാണ്. 150,28,54 പേർക്കാണ് പണം തിരികെ ലഭിച്ചത്. 445,31 കേസുകളിലായി 187,38 കോടിയുടെ കോർപറേറ്റ് ടാക്‌സും തിരികെ നൽകി. ഏത് വർഷത്തെ നികുതിയാണ് തിരികെ നൽകിയതെന്ന് വകുപ്പ് വ്യക്‌തമാക്കിയിട്ടില്ല. എന്നാൽ ഇത് 2019-20 വർഷത്തേതാണെന്നാണ് നിഗമനം.
ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇൻകം ടാക്‌സ് വകുപ്പിന്റെ റീഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 2.62 ലക്ഷം കോടി രൂപയുടെ റീഫണ്ടാണ് 2.38 കോടി നികുതിദായകർക്കായി നൽകിയത്. ഇത് 2019-20 കാലത്തേക്കാൾ 43 .2 ശതമാനം അധികമായിരുന്നു. 1.83 ലക്ഷം കോടിയായിരുന്നു 2019-20 വർഷത്തിൽ തിരികെ നൽകിയ നികുതി.
Read Also: ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമം; അമർത്യാസെൻ