വാർത്തകൾ വ്യാജം; റെയ്‌ഡിൽ വിശദീകരണവുമായി ബിലീവേഴ്‌സ് ചർച്ച്

By Trainee Reporter, Malabar News
Ajwa Travels

പത്തനംതിട്ട: ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സഭാ വക്‌താവ് സിജോ പന്തപള്ളിയിൽ. പരിശോധന സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

“പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പ് ചൂണ്ടിക്കാണിക്കുന്ന അപാകതകൾ പരിഹരിക്കും. പരിശോധനയുമായി എല്ലാ വിധത്തിലും സഹകരിക്കുന്നുണ്ട്”, സിജോ പന്തപ്പള്ളിയിൽ പറഞ്ഞു. “സഭയുടെ വിവിധ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെയെല്ലാം ഓഡിറ്റ് ആദായനികുതി വകുപ്പ് ചെയുന്നുണ്ട്”, അദ്ദേഹം വിശദീകരിച്ചു.

ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ വിവിധ സ്‌ഥാപനങ്ങളിൽ നടന്ന റെയ്‌ഡിൽ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരിൽ വിദേശത്ത് നിന്നും മറ്റും സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. കേരളത്തിന് അകത്തും പുറത്തുമായി സഭയുടെ കീഴിലുള്ള സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന തുടരുകയാണ്.

Read also: ബിനീഷ് കോടിയേരി കസ്‌റ്റഡിയില്‍ ഫോണ്‍ ഉപയോഗിച്ചു; രഹസ്യാന്വേഷണ വിഭാഗം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE