അമേരിക്കൻ എണ്ണക്ക് പിന്നാലെ ഇന്ത്യ; ഗൾഫ് രാജ്യങ്ങൾക്ക് തിരിച്ചടി

By Staff Reporter, Malabar News
crudeoil
Representational Image
Ajwa Travels

ന്യൂഡെൽഹി: അമേരിക്കയില്‍ നിന്ന് കൂടുതലായി എണ്ണ വാങ്ങി ഇന്ത്യ. ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. കഴിഞ്ഞ വർഷം വരെ ഇത് ചൈനയായിരുന്നു.

ചൈനയെ പിന്തള്ളി ഇന്ത്യ അമേരിക്കന്‍ എണ്ണയെ കൂടുതൽ ആശ്രയിക്കുകയാണ്. ഇതോടെ ഗള്‍ഫ് എണ്ണയില്‍ നിന്ന് അകലുകയാണ് ഇന്ത്യ. വില കുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ തള്ളിയതാണ് പുതിയ നീക്കത്തിന് കാരണം.

ഇന്ത്യ പുതിയ തീരുമാനങ്ങള്‍ എടുത്തത് സൗദി അറേബ്യക്ക് തിരിച്ചടിയാകും. പ്രതിദിനം 421,000 ബാലല്‍ എണ്ണയാണ് ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്നത്. 2021ലെ ആദ്യ മൂന്ന് മാസത്തെ കണക്കാണിത്. 2020ല്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് പ്രതിദിനം 287,000 ബാരല്‍ എണ്ണയാണ് വാങ്ങിയിരുന്നത്.

സൗദിയുമായി ഉടക്കിയതിനെ തുടര്‍ന്നാണ് ഇന്ത്യ ബദല്‍മാര്‍ഗം തേടിയത്. അമേരിക്കന്‍ എണ്ണ വാങ്ങുന്നത് 2019നേക്കാള്‍ 26 ശതമാനം 2020ല്‍ ഇന്ത്യ കൂട്ടിയിരുന്നു. ഈ വര്‍ഷം വാങ്ങല്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.

അമേരിക്കന്‍ കയറ്റുമതിയുടെ പത്ത് ശതമാനം എണ്ണ ഇന്ത്യയിലേക്കാണ്. ഇന്ത്യക്ക് ശേഷം ദക്ഷിണ കൊറിയയും ചൈനയുമാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍. അമേരിക്കയില്‍ നിന്ന് ദക്ഷിണ കൊറിയ വാങ്ങുന്നത് പ്രതിദിനം 313,000 ബാരല്‍ എണ്ണയാണ്. ചൈനയാകട്ടെ 295,000 ബാരല്‍ എണ്ണയും.

Read Also: വിജയം ആവർത്തിക്കാൻ ‘ജനത ഗാരേജ് ടീം’ വരുന്നു; ജൂനിയര്‍ എന്‍ടിആറിന്റെ മുപ്പതാം ചിത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE