രാജ്യത്തെ രോഗമുക്‌തി നിരക്ക് 96.39 ശതമാനമായി ഉയര്‍ന്നു; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 18,222 പേര്‍ക്ക്

By Staff Reporter, Malabar News
india covid
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,222 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയില്‍ ഇതുവരെയായി കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,04,31,639 ആയി ഉയര്‍ന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒരു ദിവസത്തിനിടെ 228 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും 19,253 പേര്‍ രോഗമുക്‌തി നേടുകയും ചെയ്‌തു.

പുതിയ കോവിഡ് കേസുകളേക്കാള്‍ രോഗമുക്‌തി നേടിയവരുടെ എണ്ണം വര്‍ധിച്ചത് ജനങ്ങള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. സജീവ കേസുകളുടെ എണ്ണം 2,24,190 ആയി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്. ഇതുവരെ 1,00,56,651പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്. അതേസമയം 1,50,798 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുണ്ട്.

നിലവില്‍ ഏറ്റവും കൂടുതല്‍ സജീവ കേസുകളുള്ളത് കേരളത്തിലാണ്. 64,434 സജീവ കേസുകളാണ് സംസ്‌ഥാനത്തുള്ളത്. 53,006 കേസുകള്‍ ഉള്ള മഹാരാഷ്‌ട്രയാണ് സജീവ കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാമതുള്ളത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) കണക്കനുസരിച്ച് ജനുവരി 8 വരെ 18,02,53,315 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതില്‍ 9,16,951 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചു.

രാജ്യത്തെ സജീവകേസുകള്‍ 2.16 ശതമാനമായി ചുരുങ്ങിയതായും രോഗമുക്‌തി നിരക്ക് 96.39 ശതമാനമായി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം യുകെയില്‍ ആദ്യമായി റിപ്പോര്‍ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ ഇതുവരെ 82 പേര്‍ക്ക് സ്‌ഥിരീകരിച്ചു.

Read Also: ഭന്ദാര ആശുപത്രിയിലെ തീപിടുത്തം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍, നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE