ന്യൂ ഡെല്‍ഹി: ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്ന് സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പിഡോ (SMART) വിമാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആണവ മിസൈല്‍ ആക്രമണത്തിനടക്കം സഹായിക്കുന്നതാണ് പരീക്ഷണം. ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനാണ് (ഡിആര്‍ഡിഒ) സംവിധാനം വികസിപ്പിച്ചത്.
ഇന്ത്യയുടെ ഈ അത്യാധുനിക മിസൈല്‍ സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിലൂടെ ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നേടാനായെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട വിവരത്തില്‍ പറയുന്നു. ഡിഫന്‍സ് റിസര്‍ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഈ സുപ്രധാന നേട്ടത്തില്‍ ഡിആര്‍ഡിഒയെയും മറ്റ് പങ്കാളികളെയും അഭിനന്ദിക്കുന്നതായി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്‌തു.
The @DRDO_India has successfully flight tested the Supersonic Missile assisted release of Torpedo, SMART. This will be a major technology breakthrough for stand-off capability in anti-submarine warfare. I congratulate DRDO and other stakeholders for this significant achievement.
— Rajnath Singh (@rajnathsingh) October 5, 2020
രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് കരുത്തേകുന്നതാണ് പരീക്ഷണം. അന്തര്‍ വാഹിനികളുടെ കരുത്തില്‍ വന്‍ മുന്നേറ്റമാണ് ഈ സംവിധാനത്തിലൂടെ ഇന്ത്യ കരസ്ഥമാക്കുന്നത്. ഡിആര്‍ഡിഎല്‍, ആര്‍സിഐ ഹൈദരാബാദ്, എഡിആര്‍ഡിഇ ആഗ്ര, എന്‍എസ്ടിഎല്‍ വിശാഖപട്ടണം എന്നിവയുള്‍പ്പെടെ നിരവധി ഡിആര്‍ഡിഒ ലബോറട്ടറികള്‍ ചേര്‍ന്നാണ് സ്‌മാര്‍ട്ടിന് ആവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുത്തത്. തിങ്കളാഴ്‌ചയാണ് ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ ഡിആര്‍ഡിഒ വിജയകരമായി പരീക്ഷിച്ചത്.
Read Also: ‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ