വാഷിംഗ്‌ടൺ: ഈ വർഷം ഇന്ത്യൻ സമ്പദ്‌വ്യവസ്‌ഥ അതിവേഗം കരകയറാൻ സാധ്യതയുണ്ടെന്ന പ്രവചനവുമായി അന്താരാഷ്‌ട്ര നാണ്യനിധി (ഐഎംഎഫ്). 2021ൽ രാജ്യത്തിന്റെ വളർച്ച 11.5 ശതമാനത്തിൽ എത്തുമെന്ന് ഐഎംഎഫ് പ്രവചിച്ചു. കോവിഡ് പ്രതിസന്ധികൾക്കിടയിൽ ഈ വർഷം ഇരട്ടയക്ക വളർച്ച അടയാളപ്പെടുത്തിയ ഏക രാജ്യം ഇന്ത്യയാണ്.
ചൊവ്വാഴ്‌ച ഐഎംഎഫ് പുറത്തിറക്കിയ അവരുടെ ഏറ്റവും വളർച്ച പ്രവചനങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യസ്‌ഥയുടെ ശക്‌തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതാണ്. 2020ൽ ഇന്ത്യയുടെ ജിഡിപി എട്ട് ശതമാനമായി ചുരുങ്ങിയിരുന്നു. 10.3 ശതമാനം ആയിരുന്നു അന്ന് പ്രതീക്ഷിച്ചിരുന്നത്.
ഐഎംഎഫിന്റെ 2021ലെ പ്രവചന പ്രകാരം ഇന്ത്യക്ക് പിന്നാലെ ചൈനയാണ് ഏറ്റവും കൂടുതൽ വളർച്ച നേടുക. 8.1 ശതമാനമാണ് ചൈനയുടെ ജിഡിപിയെന്ന് കണക്കാക്കുന്നു.
മലേഷ്യ 7 ശതമാനം, തുർക്കി 6 ശതമാനം, സ്‌പെയിൻ 5.9 ശതമാനം, ഫ്രാൻസ് 5.5 ശതമാനം, യുഎസ് 5.1 ശതമാനം ഇങ്ങനെ പോകുന്ന പ്രവചനങ്ങൾ. ഇന്ത്യയിലെ വാക്‌സിൻ വിതരണമടക്കം സമീപകാല സർക്കാരിന്റെ പുനരുജ്ജീവന പദ്ധതികൾ വിശകലനം ചെയ്‌തു കൊണ്ടാണ് ഐഎംഎഫിന്റെ പ്രവചനം.
Read Also: സംഘർഷം ശാന്തമാകുന്നു; തലസ്‌ഥാനത്ത് നിന്ന് ഒരു വിഭാഗം കർഷകർ മടങ്ങിത്തുടങ്ങി