കോവിഡില്‍ ഇന്ത്യന്‍ വ്യോമയാന മേഖലക്ക് നഷ്‌ടം 21,000 കോടി

By News Desk, Malabar News
MalabarNews-Flight
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ ഈ വര്‍ഷം ഇന്ത്യന്‍ വ്യോമയാന വ്യവസായ മേഖലക്ക് നഷ്‌ടമുണ്ടാകുന്നത് 21,000 കോടിയെന്ന് റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ. അടുത്ത ധനകാര്യ വര്‍ഷമാകുമ്പോഴേക്കും മേഖലയുടെ മൊത്തം കടം 50,000 കോടിയായി വര്‍ധിക്കുമെന്നും ഏജന്‍സി സൂചിപ്പിക്കുന്നു.

2023 വരെ ഏകദേശം 37,000 കോടി രൂപ വ്യോമയാന മേഖലയെ രക്ഷിക്കാന്‍ വേണ്ടി വരുമെന്നാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് സാഹചര്യമായതിനാല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 64 ശതമാനവും അന്താരാഷ്‍ട്ര യാത്രികരുടെ എണ്ണത്തില്‍ 89 ശതമാനവും ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

അതേസമയം, കൂടുതല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ നടത്താന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആഭ്യന്തര വിമാന യാത്രകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.

Read Also: ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE