കോഴിക്കോട്: നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇൻഡിഗോ വിമാന കമ്പനിയുടെ ബസ് കോഴിക്കോട്ട് മോട്ടർ വാഹന വകുപ്പ് കസ്‌റ്റഡിയിൽ എടുത്തു. വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന ബസ് ഫറോക്ക് ചുങ്കത്തെ വർക് ഷോപ്പിൽ എത്തിച്ചപ്പോഴാണ് മോട്ടോർ വാഹന വകുപ്പ് കസ്‌റ്റഡിയിൽ എടുത്തത്.
ബസിന് 6 മാസത്തെ നികുതി കുടിശിക ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നൽകൂ എന്നാണ് ആർടിഒ അധികൃതർ വ്യക്‌തമാക്കുന്നത്. ഫറോക്ക് ജോയിന്റ് ആർടിഒ ഷാജു ബക്കറിന്റെ നിർദ്ദേശപ്രകാരം അസി. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്‌ടർമാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്‌റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസമാണ് എൽഡിഎഫ് കൺവീനർ ഇപി ജയരാജന് ഇൻഡിഗോ വിമാനക്കമ്പനി 3 ആഴ്‌ചത്തെ വിലക്ക് ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെയാണ് ഇപ്പോൾ വിമാനക്കമ്പനിയുടെ ബസ് മോട്ടോർ വാഹന വകുപ്പ് കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
Read also: ഇപി ജയരാജന് പരോക്ഷ മറുപടിയുമായി ഇൻഡിഗോ; ‘ലോകത്തിന് മുകളിൽ ഉയരങ്ങളിൽ പറക്കുന്നു’