ശ്രീനഗർ: ഇന്ത്യയിലെയും പാകിസ്‌ഥാനിലയും ഭരണകൂട നേതാക്കൾ രാഷ്‌ട്രീയ നിർബന്ധത്തിന് മുകളിൽ കാര്യങ്ങൾ കാണണമെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു-കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്‌തി. ജമ്മു-കശ്‌മീരിലെ നിയന്ത്രണരേഖയിൽ വെള്ളിയാഴ്‌ചയുണ്ടായ ഷെല്ലാക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു മെഹ്ബൂബ.
നിയന്ത്രണ രേഖയിൽ ഇരുവിഭാഗങ്ങൾക്കും ആൾനാശം ഉണ്ടാകുന്നത് സങ്കടകരമാണ്. ഇന്ത്യ,പാകിസ്‌ഥാൻ നേതൃത്വത്തിനു മാത്രമേ ഇതിനു പരിഹാരം കാണാനാവൂ. ഇരു വിഭാഗവും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് മുന്നോട്ട് നീങ്ങണമെന്നും മെഹ്ബൂബ പറഞ്ഞു.
ഇന്നലെ ഉച്ചയോടെയാണ് ബാരാമുള്ളയിലെ നമ്പാല സെക്റ്ററിൽ പാകിസ്‌ഥാൻ ആക്രമണം തുടങ്ങിയത്. ആദ്യം സൈനിക പോസ്‌റ്റുകൾക്ക് നേരെയാണ് ഷെല്ലാക്രമണം നടത്തിയത്. പിന്നാലെ ഗ്രാമങ്ങളേയും ഉന്നമിട്ടു. ഉറി മേഖലയില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചു. ഉറിയിലെ ഹാജിപീര്‍ സെക്റ്ററിൽ നടന്ന ഷെല്ലാക്രമണത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പടെ മൂന്ന് ഗ്രാമീണരും മരിച്ചിരുന്നു.
ഇന്ത്യയുടെ ശക്‌തമായ തിരിച്ചടിയില്‍ ഇന്നലെ രണ്ട് എസ്എസ് ജി കമാന്‍ഡോകള്‍ ഉള്‍പ്പടെ എട്ട് പാക് സൈനികരും കൊല്ലപ്പെട്ടിരുന്നു.
Kerala News: കേരളത്തിൽ വ്യാജ ഡോക്‌ടർമാരുടെ എണ്ണം വർധിക്കുന്നു; ആരോഗ്യവകുപ്പ് മൊബൈൽ ആപ്പ് കൊണ്ടുവരണം