കാഞ്ഞങ്ങാട്: അന്തർ സംസ്‌ഥാന യാത്ര പുനഃരാരംഭിക്കാൻ ഒരുങ്ങി കെഎസ്‌ആർടിസി. തിങ്കളാഴ്‌ച മുതൽ കർണാടകയിലേക്കും, കേരളത്തിലേക്കും സർവീസ് തുടങ്ങാൻ ഇരു സംസ്‌ഥാനങ്ങളിലെയും ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ തീരുമാനിച്ചിട്ടുണ്ട്. മംഗളൂരുവിലേക്ക് സർവീസ് തുടങ്ങുന്നതിൽ ശനിയാഴ്‌ച ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.
കാസർഗോഡ് ഡിപ്പോയിൽ നിന്ന് മംഗളൂരുവിലേക്ക് 23 എണ്ണം, പുത്തൂർ, സുള്ള്യ എന്നിവിടങ്ങളിലേക്ക് നാല് വീതം എന്നിങ്ങനെയാണ് സർവീസുകൾ ആരംഭിക്കുക. കാഞ്ഞങ്ങാട് നിന്ന് സുള്ള്യയിലേക്ക് മൂന്നും, മംഗളൂരുവിലേക്ക് രണ്ടും, ബെംഗളൂരുവിലേക്ക് ഒന്നും സർവീസ് നടത്തും.
കാസർകോട് നിന്ന് മംഗളൂരുവിലേക്കുള്ള 23 ബസുകൾ നിലവിൽ തലപ്പാടി വരെ സർവീസ് നടത്തുന്നുണ്ട്. ഇതാണ് മംഗളൂരുവിലേക്ക് നീട്ടുക. കാസർകോട് നിന്ന് 60 സർവീസുകളാണ് നിലവിൽ നടത്തുന്നത്.
പ്രതിദിനം നാലര ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ വരുമാനമുണ്ട് ഈ സർവീസുകളിൽ നിന്ന്. തലപ്പാടിക്ക് പുറമെ കണ്ണൂരിലേക്ക് 9 സർവീസുകൾ, കോഴിക്കോട്, മാനന്തവാടി എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതവും സർവീസുകളുണ്ട്.
Read Also: എം ശിവശങ്കറിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി