റിയാദ് : രാജ്യാന്തര യാത്രക്കുള്ള വിലക്ക് ഭാഗികമായി നീക്കാന്‍ തീരുമാനിച്ച് സൗദി. ഇന്ന് മുതലാണ് യാത്രാ വിലക്ക് ഒഴിവാക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ വിദേശീയരെ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു. എല്ലാ യാത്രക്കാരും കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണം. ഒപ്പം തന്നെ കോവിഡ് ബാധിതരല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ വിദേശീയര്രെ രാജ്യത്ത് പ്രവേശിപ്പിക്കുകയുള്ളൂ.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് മുതലാണ് രാജ്യാന്തര യാത്രകള്‍ സൗദി വിലക്കിയത്. അന്ന് മുതല്‍ സൗദി വിമാന സര്‍വീസുകളും നിര്‍ത്തലാക്കിയിരിരുന്നു. ഇന്ന് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ കഴിഞ്ഞ ഏഴ് മാസങ്ങള്‍ കൊണ്ട് നിര്‍ത്തിവച്ച സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്.
വിദേശത്തു നിന്നും സൗദിയിലേക്ക് മടങ്ങി എത്തുന്നവര്‍ കോവിഡ് ബാധിതരല്ല എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രവേശന കവാടങ്ങളില്‍ ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ 48 മണിക്കൂറിനുള്ളില്‍ ഇഷ്യൂ ചെയ്തത് ആയിരിക്കുകയും വേണം. എന്നാല്‍ മാത്രമേ വിദേശീയര്‍ക്ക് പ്രവേശന അനുമതി നല്‍കുകയുള്ളൂ. പ്രവേശനം ലഭിച്ച ആളുകള്‍ അന്ന് മുതല്‍ 7 ദിവസങ്ങള്‍ ഹോം ക്വാറന്റീനില്‍ കഴിയുമെന്ന് പ്രതിജ്ഞ ഒപ്പിട്ടു നല്‍കണം, ഒപ്പം തത്മന്‍ എന്ന ആപ്പ്ളിക്കേഷനിൽ എട്ട് മണിക്കൂറിനുള്ളില്‍ താമസസ്ഥലം നിര്‍ണ്ണയിക്കണം എന്നിവ ആരോഗ്യ സുരക്ഷാ നടപടികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read also : കളിക്കളത്തിലേക്ക് മടങ്ങാനൊരുങ്ങി ശ്രീ