കൊച്ചി: 7 വര്‍ഷത്തിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങാനൊരുങ്ങി ശ്രീശാന്ത്. കളിക്കാരുടെ പുതിയ ഷോട്ടുകളെ കുറിച്ചും ഷോട്ട് സിലക്ഷനെ കുറിച്ചും പഠിക്കുകയാണ് ശ്രീ ഇപ്പോള്‍. കളിക്കളത്തില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും, ഈ മാറ്റങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിശീലനത്തില്‍ ഏര്‍പെടുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി. ബിസിസിഐയുടെ 7 വര്‍ഷത്തെ വിലക്കിനുശേഷം ക്രിക്കറ്റിലേക്കെത്താന്‍ തയാറെടുക്കുകയാണ് ശ്രീ.
വിലക്ക് നീങ്ങിയതോടെ ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് സജ്ജമായതായി ശ്രീശാന്ത്, ബിസിസിഐയേയും കേരള ക്രിക്കറ്റ് അസോസിയേഷനേയും അറിയിച്ചിട്ടുണ്ട്. സിലക്ഷനുള്ള കളിക്കാരുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് അതിനുള്ള അനുമതിയും തേടിയിട്ടുണ്ട്. ഇനി ബിസിസിഐയില്‍ നിന്നുള്ള അനുമതിക്ക് വേണ്ടി കാത്തിരിക്കണം.
ക്രിക്കറ്റ് കളിക്കാനുള്ള എല്ലാ സാധ്യതകളും തേടുമെന്ന് ശ്രീ പറഞ്ഞു. കേരളത്തിന് പുറത്തും കളിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ചെന്നൈ ലീഗില്‍ നിന്നും മദ്രാസ് ക്രിക്കറ്റ് ക്ലബ്ബില്‍ നിന്നുമെല്ലാം അവസരങ്ങള്‍ ശ്രീയെ തേടിയെത്തുന്നുണ്ട്. ഏത് ക്ലബ് തിരഞ്ഞെടുക്കണമെന്നത് പിന്നീട് തീരുമാനിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഫിറ്റ്‌നസ് പരിശോധനകള്‍ക്ക് ശേഷം കേരള രഞ്ജി ടീമിലേക്കും സിലക്ഷന്‍ ലഭിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനും ടീം അധികൃതരും ഇതിനോടകം ശ്രീശാന്തിനെ അറിയിച്ചിട്ടുണ്ട്. നിലവില്‍ രോഹിത് ശര്‍മയുടെ ക്രിക്കറ്റ് അക്കാദമിയിലെ ബോളിങ് അനലിസ്റ്റാണ് ശ്രീശാന്ത്.
Read also: ‘അത്ഭുതം… സ്‌ത്രീകൾക്കും കാലുകളുണ്ട്’; സദാചാര വാദികളോട് റിമ കല്ലിങ്കല്‍