മുംബൈ: ഐപിഎല്ലുമായി ബന്ധപ്പെട്ട് വാതുവെപ്പ് റാക്കറ്റ് നടത്തിയ മുന്‍ രഞ്‌ജി താരം ഉള്‍പ്പടെ മൂന്നുപേര്‍ അറസ്‌റ്റില്‍. മുന്‍ രഞ്‌ജി താരം റോബിന്‍ മോറിസ്, ധീരേന്ദ്ര കുല്‍ക്കര്‍ണി, ബാബു ഭീമണ്ണ എന്നിവരെയാണ്
വേര്‍സോവ പോലീസ് അറസ്‌റ്റ് ചെയ്‍തത്.
മോറിസിന്റെ അന്ധേരി യാരി റോഡിലുളള ഫ്‌ളാറ്റില്‍ വാതുവെപ്പ് സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ഫ്‌ളാറ്റില്‍ നിന്ന് നിരവധി ഫോണുകളും രണ്ട് ടാബ് ലെറ്റുകളും 9,000 രൂപയും പോലീസ് കണ്ടെത്തി. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ നടന്ന മല്‍സരത്തില്‍ മൂവരും പന്തയം സ്വീകരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
ഐപിസി 420, 465, 468, 471, 34 എന്നീ വകുപ്പുകളും ചൂതാട്ട നിയമത്തിലെ 4, 5 വകുപ്പുകളും ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവരെ തിങ്കളാഴ്‌ച വരെ റിമാന്‍ഡ് ചെയ്‌തു.
ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സേനയും ലോക്കല്‍ പോലീസും രാജ്യവ്യാപകമായി റെയ്ഡ് നടത്തിവരികയാണ്. നൂറിലധികം പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്ന റെയിഡില്‍ പിടിയിലായത്. ഇവരില്‍ നിന്നും മൊബൈല്‍ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Read Also: തമിഴ്‌നാട്ടിൽ വേല്‍ യാത്ര വീണ്ടും ആരംഭിച്ചു