തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. സംസ്‌ഥാനത്ത് ഏഴ് ഭക്ഷ്യസുരക്ഷാ ഓഫിസുകൾ പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി.
സുരക്ഷിതമല്ലാത്ത ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്‌തവർക്കെതിരെ 12 ഓഫിസുകൾ നടപടിയെടുത്തില്ലെന്ന് വിജിലൻസ് ഉദ്യോഗസ്‌ഥർ പറഞ്ഞു. തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ വൻകിട ഹോട്ടലുകളെ ഒഴിവാക്കിയാണ് സാമ്പിൾ ശേഖരണം നടത്തുന്നതെന്നും വിജിലൻസ് ഉദ്യോഗസ്‌ഥർ പറഞ്ഞു.
സുൽത്താൻ ബത്തേരി, ആലത്തൂർ ഓഫിസുകൾ കുറ്റക്കാർക്കെതിരെ ചെറിയ ഫൈൻ ഈടാക്കി വിട്ടയക്കുകയാണ് ചെയ്യുന്നത്. ഓപ്പറേഷൻ ജീവൻ-2 എന്ന പേരിലായിരുന്നു സംസ്‌ഥാനത്തെ ഭക്ഷ്യ സുരക്ഷാ ഓഫിസുകളിൽ വിജിലൻസ് റെയ്‌ഡ് നടത്തിയത്.
Read Also: തിരുവനന്തപുരത്ത് മനുഷ്യ അസ്‌ഥികൂടം കണ്ടെത്തി