ലഖ്‌നൗ: നടക്കാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോയെന്ന് പ്രിയങ്ക ട്വിറ്ററിൽ ചോദിച്ചു.
इसके बाद भी कुछ बाकी है? pic.twitter.com/WGNxMWq9gh
— Priyanka Gandhi Vadra (@priyankagandhi) October 29, 2020
ഉത്തർപ്രദേശിൽ വരാനിരിക്കുന്ന എംഎൽഎസി തെരഞ്ഞെടുപ്പിൽ എസ് പിയെ പരാജയപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചു. അതിന് എല്ലാ ശക്‌തിയുമെടുക്കും. വേണ്ടി വരികയാണെങ്കിൽ ബിജെപി സ്‌ഥാനാർഥിക്കോ മറ്റേതെങ്കിലും സ്‌ഥാനാർഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാൽ തങ്ങൾ അതും ചെയ്യും. എസ് പിയുടെ രണ്ടാം സ്‌ഥാനാർഥിയേക്കാൾ ആധിപത്യം പുലർത്തുന്ന ഏതൊരു പാർട്ടി സ്‌ഥാനാർഥിക്കും ബി എസ് പിയുടെ എല്ലാ എംഎൽഎമാരുടേയും വോട്ട് ഉറപ്പായും ലഭിക്കുമെന്നും ആണ് മായാവതിയുടെ പ്രഖ്യാപനം.
#WATCH BSP Chief Mayawati says that her party will vote for BJP or any party’s candidate in future UP MLC elections, to defeat Samajwadi Party’s second candidate.
“Any party candidate, who’ll be dominant over SP’s 2nd candidate, will get all BSP MLAs’ vote for sure,” she said. pic.twitter.com/ki4W6ZAwgE
— ANI (@ANI) October 29, 2020
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ് പിയുമായി കൈകോർത്തത് തെറ്റായിപ്പോയി. ശരിയായി ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. സഖ്യത്തിലായിരുന്നപ്പോൾ ബി എസ് പി നന്നായി പ്രവർത്തിച്ചു. സഖ്യം തുടങ്ങിയ ആദ്യ ദിവസം തന്നെ എസ് പി അധ്യക്ഷൻ 1995-ലെ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. കേസിൽനിന്ന് പിന്നോട്ട് പോയതിലൂടെ തങ്ങൾ വലിയ തെറ്റ് ചെയ്‌തുവെന്ന് മനസ്സിലാക്കിയെന്നും മായാവതി കൂട്ടിച്ചേർത്തു.
Related News: ലക്ഷ്യം സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി; മായാവതി