ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോ?; ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞ മായാവതിയോട് പ്രിയങ്ക

By Desk Reporter, Malabar News
priyanka-gandhi
Ajwa Travels

ലഖ്‌നൗ: നടക്കാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയെ തോൽപ്പിക്കാൻ വേണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച ബി എസ് പി അധ്യക്ഷ മായാവതിയ്‌ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധി. ഇനിയെന്തെങ്കിലും ചെയ്യാൻ ബാക്കിയുണ്ടോയെന്ന് പ്രിയങ്ക ട്വിറ്ററിൽ ചോദിച്ചു.

ഉത്തർപ്രദേശിൽ വരാനിരിക്കുന്ന എംഎൽഎസി തെരഞ്ഞെടുപ്പിൽ എസ് പിയെ പരാജയപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചു. അതിന് എല്ലാ ശക്‌തിയുമെടുക്കും. വേണ്ടി വരികയാണെങ്കിൽ ബിജെപി സ്‌ഥാനാർഥിക്കോ മറ്റേതെങ്കിലും സ്‌ഥാനാർഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാൽ തങ്ങൾ അതും ചെയ്യും. എസ് പിയുടെ രണ്ടാം സ്‌ഥാനാർഥിയേക്കാൾ ആധിപത്യം പുലർത്തുന്ന ഏതൊരു പാർട്ടി സ്‌ഥാനാർഥിക്കും ബി എസ് പിയുടെ എല്ലാ എംഎൽഎമാരുടേയും വോട്ട് ഉറപ്പായും ലഭിക്കുമെന്നും ആണ് മായാവതിയുടെ പ്രഖ്യാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എസ് പിയുമായി കൈകോർത്തത് തെറ്റായിപ്പോയി. ശരിയായി ചിന്തിക്കാതെ എടുത്ത തീരുമാനമായിരുന്നു അത്. സഖ്യത്തിലായിരുന്നപ്പോൾ ബി എസ് പി നന്നായി പ്രവർത്തിച്ചു. സഖ്യം തുടങ്ങിയ ആദ്യ ദിവസം തന്നെ എസ് പി അധ്യക്ഷൻ 1995-ലെ കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടു. കേസിൽനിന്ന് പിന്നോട്ട് പോയതിലൂടെ തങ്ങൾ വലിയ തെറ്റ് ചെയ്‌തുവെന്ന്‌ മനസ്സിലാക്കിയെന്നും മായാവതി കൂട്ടിച്ചേർത്തു.

Related News:  ലക്ഷ്യം സമാജ്‍വാദി പാര്‍ട്ടിയുടെ തോല്‍വി; മായാവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE