ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍; മൂന്ന് പ്രതികളെ കൂടി വെറുതെ വിട്ടു

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ഐപിഎസ് ഉദ്യോഗസ്‌ഥനായ ജിഎസ് സിംഗാള്‍, റിട്ട. പോലീസ് ഉദ്യോഗസ്‌ഥന്‍ തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്‌ഥന്‍ അനജൂ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും മോചിതരായി.

കേസിലെ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്‌ഥരെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സിബിഐ അപ്പീല്‍ നൽകുകയും ചെയ്‌തിരുന്നില്ല. ഇസ്രത്ത് ജഹാന്‍ ഉൾപ്പടെ ഉള്ളവര്‍ ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് കോടതി ബാക്കിയുള്ള മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടത്. ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കുന്നുണ്ടെങ്കിൽ മാത്രമേ ഇനി കേസ് നിലനിൽക്കുകയുള്ളൂ.

2004 ജൂണിലാണ് മലയാളിയായ പ്രാണേഷ് പിള്ള ,അംജാദ് അലി റാണ, സീഷന്‍ ജോഹര്‍, ഇസ്രത്ത് ജഹാന്‍ എന്നിവരെ അഹമ്മദാബാദില്‍ വച്ചുണ്ടായ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. നാലുപേരും ലഷ്‌കര്‍-ഇ-തൊയിബ ഭീകരരാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നുമായിരുന്നു പോലീസിന്റെ ആരോപണം.

Also Read: മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE