രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ഐഎസ് പദ്ധതിയിട്ടിരുന്നു; എന്‍ഐഎ

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്ത് പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച് രാജ്യത്തെ ആദ്യ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഐഎസ്ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര സംഘടനയിലെ 17 പേര്‍ക്കെതിരായ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഡിസംബറിലായിരുന്നു ഭീകരരെ പിടികൂടിയത്.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലായിരുന്നു പ്രവിശ്യ സ്ഥാപിക്കുന്നതിനായുള്ള ശ്രമം നടന്നത്. ബെംഗളൂവില്‍ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരില്‍ നിന്നുള്ള കാജാമൊയ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതി.

കര്‍ണാടകയിലെ ശിവസമുദ്ര മേഖലയിലെ കാട്ടിലെത്തിയ പാഷ നാല് ഭീകരര്‍ക്ക് ഒപ്പം ഭീകര താവളത്തിനായുള്ള സ്ഥലം നിര്‍ണയിച്ചിരുന്നു. കൂടാതെ സ്ഫോടക വസ്‌തുക്കളും ടെന്റ് നിര്‍മിക്കാനുള്ള വസ്‌തുക്കളും സംഘം സംഭരിച്ചിരുന്നതായും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. കുടക്, കോളാര്‍, ചിറ്റൂര്‍ എന്നി മേഖലകളിലും ഇവര്‍ താവളം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.

കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദികരിച്ച് താവളം ഒരുക്കി രാജ്യത്തിനെതിരായി പോരാടാനായിരുന്നു ഭീകരരുടെ ശ്രമം. വീരപ്പന്‍ കാട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞതിന് സമാനമായ രീതിയില്‍ ഭീകര താവളം സംഘടിപ്പിക്കാനായിരുന്നു ഇവരുടെ നീക്കം.

മാത്രവുമല്ല മത നേതാക്കളെയും രാഷ്ട്രീയ പ്രവര്‍ത്തകരേയും കൊലപ്പെടുത്തി കലാപം ഉണ്ടാക്കാനും അതിന്റെ മറവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടാനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ വ്യക്തമാക്കി. ഹൈന്ദവ മുസ്‌ലിം സംഘടനകള്‍ക്ക് ഇടയില്‍ സംഘര്‍ഷം ഉണ്ടാക്കാനുള്ള വിവിധ ആക്രമണങ്ങളും ഇവര്‍ തയാറാക്കിയിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളെ ബന്ധിയാക്കി പണത്തിനായി വിലപേശാനും സംഘം തീരുമാനിച്ചിരുന്നതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

Read Also: രാഹുല്‍ ഗാന്ധിയെ തടഞ്ഞ നടപടി; അസമില്‍ കോണ്‍ഗ്രസ് പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE