ന്യൂ ഡെല്‍ഹി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സജീവ ഐഎസ് സാന്നിധ്യമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളമാണ് ഒന്നാമത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാണ് രേഖാമൂലം പട്ടിക രാജ്യസഭയില്‍ സമര്‍പ്പിച്ചത്. എന്‍ഐഎ അന്വേഷണത്തില്‍ ഐഎസിന്റെ സാന്നിധ്യം വ്യക്തമാണെന്നും ആഭ്യന്തരമന്ത്രാലയം രാജ്യസഭയില്‍ പറഞ്ഞു.
കേരളത്തെ കൂടാതെ 10 സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും പട്ടികയിലുണ്ട്. സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഐഎസ് ആശയപ്രചരണം ശക്തമാണെന്നും വിദേശ ഫണ്ട് വ്യാപകമായി സംസ്ഥാനങ്ങളിലേക്ക് എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Read also: ന്യൂനപക്ഷ വേട്ട നടത്തുന്ന പാകിസ്ഥാനാണോ മനുഷ്യാവകാശം പറയുന്നത്?; വിമർശിച്ച് ഇന്ത്യ
കേരളത്തിലും കര്‍ണാടകയിലും ഐഎസിന്റെ സജീവ സാന്നിധ്യമുണ്ടെന്ന് നേരത്തെ യുഎന്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ ഐഎസുമായി കൂട്ടുകെട്ടുണ്ടെന്ന് സംശയിക്കുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്(എടിഎസ്) രൂപം നല്‍കിയിട്ടുണ്ട്. അനൂപ് കുരുവിള ജോണിനാണ് സ്‌ക്വാഡിന്റെ ചുമതല.