കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ; ഗാസമേഖലയിൽ റെയ്‌ഡ്‌ തുടങ്ങി

ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്‌ഡ്‌ വഴി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രയേൽ സൈന്യം വിശദീകരണം നൽകി. ബന്ദികളെ കണ്ടെത്താൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

By Trainee Reporter, Malabar News
israel-Gaza
Rep. Image
Ajwa Travels

ടെൽ അവീവ്: ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിൽ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേൽ. ഹമാസ് മേഖലയിൽ ഇസ്രയേൽ കരസേനാ റെയ്‌ഡ്‌ തുടങ്ങിയിട്ടുണ്ട്. ബന്ദികളെ തിരയുകയും മേഖലയുടെ നിരായുധീകരണവുമാണ് റെയ്‌ഡ്‌ വഴി ലക്ഷ്യം വെക്കുന്നതെന്ന് ഇസ്രയേൽ സൈന്യം വിശദീകരണം നൽകി. ബന്ദികളെ കണ്ടെത്താൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും സൈന്യം അറിയിച്ചു.

അതേസമയം, വടക്കൻ ഗാസയിലെ 11 ലക്ഷത്തോളം വരുന്ന ജനങ്ങളോട് 24 മണിക്കൂറിനകം തെക്കൻ മേഖലയിലേക്ക് മാറാൻ ഇസ്രയേൽ അന്ത്യശാസനവും നൽകിയിട്ടുണ്ട്. പരിഭ്രാന്തരായ ആയിരങ്ങൾ കുട്ടികളുമായി ഈജിപ്‌ത്‌ അതിർത്തിയോട് ചേർന്ന ഗാസയുടെ തെക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി. നാല് ലക്ഷം പേർ വിട്ടുപോയെന്നാണ് യുഎൻ അറിയിക്കുന്നത്. 3.38 ലക്ഷം പേരാണ് യുഎൻ ക്യാമ്പിലുള്ളത്.

വീടുവിട്ടുപോകരുതെന്ന് ജനങ്ങളോട് പലസ്‌തീൻ നേതാക്കൾ അഭ്യർഥിച്ചു. ഒഴിപ്പിക്കൽ അസാധ്യമാണെന്ന് ഗാസയിൽ പ്രവർത്തിക്കുന്ന ഐക്യരാഷ്‌ട്ര സംഘടനാ ഏജൻസികൾ വ്യക്‌തമാക്കി. ആശുപത്രികളിൽ കഴിയുന്നവരെ ഒഴിപ്പിക്കുന്നത് മരണശിക്ഷയായി മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. സഹായമെത്തിക്കാൻ ആവില്ലെന്ന് റെഡ്‌ക്രോസും അറിയിച്ചു. ജനങ്ങളെ 24 മണിക്കൂറിനകം ഒഴിപ്പിക്കണമെന്ന ആവശ്യം പലസ്‌തീൻ അതോറിറ്റി പ്രസിഡണ്ട് മഹ്‌മൂദ്‌ അബ്ബാസ് തള്ളി.

ഇസ്രയേൽ ആവശ്യത്തെ യുഎസ് പിന്തുണച്ചു. അതേസമയം, പലായനം രാജ്യത്തേക്ക് അനിയന്ത്രിത അഭയാർഥി പ്രവാഹമുണ്ടാക്കുമെന്ന ആശങ്കയിലാണ് ഈജിപ്‌ത്‌. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗാസയിൽ 1799 പേർ കൊല്ലപ്പെട്ടതായി പലസ്‌തീൻ അറിയിച്ചു. ഇസ്രയേലിൽ 1300 പേരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഗാസയിൽ നിന്ന് പലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി ഹമാസ് അവകാശപ്പെടുന്നു. സ്വന്തം നാട്ടിൽ നിന്ന് ജീവനും കൊണ്ട് കാറുകളിൽ രക്ഷപ്പെടുകയായിരുന്നു സംഘത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് വിശദീകരണം.

ഇസ്രയേൽ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവർക്ക് നേരെയും ഇസ്രയേൽ ആക്രമണം നടത്തുകയാണെന്നാണ് ഹമാസിന്റെ ആരോപണം. അതേസമയം, ഏഴ് പതിറ്റാണ്ട് മുൻപ് കൊച്ചിയിൽ നിന്ന് ഇസ്രയേലിലേക്ക് കുടിയേറിയ കുടുംബത്തിലെ യുവാവ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്. ചേന്നമംഗലം സ്വദേശി യുസി മോറന്റെ മകളുടെ മകൻ അമിത് മോസ്‌താണ് കൊല്ലപ്പെട്ടത്. നിർബന്ധിത പട്ടാള സേവനത്തിന്റെ ഭാഗമായി സേനയിൽ പ്രവർത്തിക്കുകയായിരുന്നു അമിത്.

Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; 57.75 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE