തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ വിമര്‍ശിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കത്തിലെ ഭാഷയെയാണ് താൻ പരാമര്‍ശിച്ചത്. പറയാത്ത കാര്യങ്ങളാണ് മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ തീരുമാനം പറഞ്ഞത് തെറ്റാണ്. ചാന്‍സലര്‍ എന്ന നിലയിലാണ് യോഗം വിളിക്കാന്‍ പറഞ്ഞത്.
അതെങ്ങനെയാണ് അദ്ദേഹത്ത് മേലുള്ള സമ്മര്‍ദ്ദമാകുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഊഹാപോഹങ്ങളുടെ മാത്രം അടിസ്‌ഥാനത്തില്‍ ഭരണഘടനാ സ്‌ഥാപനങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കരുത്. പത്രങ്ങളും സമൂഹമാദ്ധ്യമങ്ങളും തന്നെ നിരന്തരം അപമാനിക്കുകയാണ്. പറയുന്നത് മനസിലാകുന്നില്ലെങ്കില്‍ മാദ്ധ്യമങ്ങള്‍ പരിഭാഷകരെ തേടണമെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.
Read Also: ഇ-പോസ് സംവിധാനത്തിൽ വീണ്ടും തകരാർ; പ്രതിസന്ധിയിലായി റേഷൻ വിതരണം