വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ഇത് രണ്ടാം തവണയാണ് ജസിന്‍ഡ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയാകുന്നത്. 50 ശതമാനത്തിലേറെ വോട്ടുകളുടെ പിന്തുണയോടെയാണ് ജസിന്‍ഡ പ്രതിനിധാനം ചെയ്യുന്ന ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുന്നത്. അതേ സമയം മുഖ്യ പ്രതിപക്ഷമായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശക്‌തമായ നടപടികളായിരുന്നു ജസിന്‍ഡയുടെ നേതൃത്വത്തില്‍ രാജ്യത്ത് സ്വീകരിച്ചിരുന്നത്. അതുകൊണ്ടുതന്നെ കോവിഡിനെ മികച്ച രീതിയില്‍ ചെറുക്കാനും ന്യൂസിലന്‍ഡിന് കഴിഞ്ഞിരുന്നു. 2017ലാണ് ന്യൂസിലന്‍ഡിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയായി ജസിന്‍ഡ അധികാരത്തിലെത്തിയത്.