കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ജയിലില്‍ ഭീഷണി ഉണ്ടായിട്ടില്ലെന്ന് വ്യക്‌തമാക്കി ജയില്‍വകുപ്പ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതിനാല്‍ തന്നെ സ്വപ്‌നക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയില്‍വകുപ്പ് ഹൈക്കോടതിയെ സമീപിച്ചു.
ജയിൽവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ ജയില്‍വകുപ്പിന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്. സ്വപ്‌നക്ക് ജയിലില്‍ മതിയായ സുരക്ഷ ഉണ്ടെന്നും, കോടതി ഉത്തരവ് ജയില്‍ വകുപ്പിന്റെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നതെന്നും അപ്പീലില്‍ വ്യക്‌തമാക്കുന്നുണ്ട്.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് ജയിലില്‍ വച്ച് തനിക്ക് ഭീഷണി നേരിട്ടെന്ന് വ്യക്‌തമാക്കിയാണ് സ്വപ്‌ന സുരേഷ് കോടതിയെ സമീപിച്ചത്. തനിക്ക് ജയിലില്‍ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട സ്വപ്‌നക്ക് കോടതി സുരക്ഷ നൽകാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ജയില്‍ വകുപ്പ് സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന പറഞ്ഞ സംഭവത്തില്‍ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചില്ല. അതിന് ശേഷമാണ് ഇപ്പോള്‍ ജയിൽവകുപ്പ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
Read also : കോൺഗ്രസ് വിമതന്റെ പിന്തുണ ഇടതിന്; തൃശൂർ കോർപ്പറേഷനും പിടിച്ചടക്കി