ശ്രീനഗർ: ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനത്തെ തുടർന്ന് ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം. സ്‌ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പോലീസ് കേസെടുത്തു. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സും തീരുമാനിച്ചു.
എയര്‍മാര്‍ഷല്‍ വിക്രം സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക. ജമ്മു കശ്‌മീർ വിമാനത്താവളത്തിൽ ഉണ്ടായ സ്‌ഫോടനം ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി എഎന്‍ഐ റിപ്പോര്‍ട് ചെയ്‌തു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ സ്‌ഫോടനമുണ്ടായത്.
ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശ നഷ്‌ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിക്കുന്നത്. എന്‍എസ്‌ജി ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന തുടരുകയാണ്. സംഭവത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ത്യന്‍ വ്യോമസേന ഉപമേധാവി എച്ച്എസ് അറോറയുമായി സംസാരിച്ചു.
Entertainment News: കൃഷ്‌ണ ശങ്കറിന് പിറന്നാള്‍ സമ്മാനമായി ‘കുടുക്ക് 2025’ ക്യാരക്‌ടർ ടീസര്‍