ജാനകിക്കാട് കൂട്ടബലാൽസംഗം; കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

By Trainee Reporter, Malabar News
Gang rape in Kozhikode
Gang rape in Kozhikode
Ajwa Travels

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാൽസംഗ കേസിലെ പെൺകുട്ടി കൂടുതൽ ഇടങ്ങളിൽ വെച്ച് പീഡിപ്പിക്കപ്പെട്ടതായി പോലീസ്. മൊഴിയുടെ അടിസ്‌ഥാനത്തിൽ വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ചും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ ഒരു കേസ് കൂടി രജിസ്‌റ്റർ ചെയ്‌തു. ഇതോടെ കേസുകളുടെ ആകെ എണ്ണം മൂന്നായി. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.

വീടിനടുത്തുള്ള ബന്ധുവീട്ടിൽ വെച്ച് രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. തുടർന്നാണ് പെരുവണ്ണാമൂഴി പോലീസ് പുതിയ കേസ് കൂടി രജിസ്‌റ്റർ ചെയ്‌തത്‌. പുതിയ കേസിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ഈ മാസം 16ന് പെരുവണ്ണാമൂഴി പോലീസ് സ്‌റ്റേഷൻ പരിധിയിലെ വനപ്രദേശത്ത് വെച്ച് പീഡിപ്പിക്കപ്പെട്ടു എന്നായിരുന്നു രണ്ടാമത്തെ കേസ്. ഇതിൽ ആദ്യ കേസിലെ പ്രതിയായ രാഹുലും തൊട്ടിൽപ്പാലം സ്വദേശി മെർവിൻ എന്നയാളുമാണ് പ്രതികൾ. ഇതോടെ രണ്ടു കേസുകളിലായി നിലവിൽ നാലുപ്രതികളെയാണ് പോലീസ് പിടികൂടിയത്.

കേസിലെ നാല് പ്രതികളെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരുന്നു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളായ കാവിലുംപാറ സ്വദേശി അക്ഷയ് (22), മൊയിലോത്തറ സ്വദേശികളായ രാഹുല്‍ (22), സായൂജ് (24), അടുക്കത്ത് സ്വദേശി ഷിബു (32) എന്നിവരെയാണ് റിമാൻഡ് ചെയ്‌തത്‌. പോക്‌സോ, ദലിതർക്കെതിരെയുള്ള അതിക്രമം തടയൽ, പീഡനം എന്നീ വകുപ്പുകൾ പ്രകാരമാണ് മൂന്നാമത്തെ കേസും രജിസ്‌റ്റർ ചെയ്‌തത്‌. ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യ തവണ കൂട്ടബലാൽസംഗത്തിന് ഇരയായത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം.

Most Read: കോടതിയെ നിശബ്‌ദ കാഴ്‌ചക്കാരനായി നിർത്താമെന്ന് കരുതരുത്; രൂക്ഷ വിമർശനംGang rape in Kozhikode

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE