ടോക്കിയോ: ജപ്പാനിലെ സ്‌കൂളുകളിൽ പെൺകുട്ടികൾ മുടി പോണിടെയിൽ കെട്ടുന്നതിന് വിലക്കേർപ്പെടുത്തി. പോണിടെയിൽ കെട്ടുന്നത് പെൺകുട്ടികളുടെ കഴുത്തിന്റെ പിൻഭാഗം കാണുന്നതിന് കാരണമാകുമെന്നും, ഇത് ആൺകുട്ടികളിൽ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്നും വ്യക്‌തമാക്കിയാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം സ്‌കൂൾ അധികൃതരുടെ ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
പ്രതിഷേധം ശക്‌തമായതോടെ ചില സ്‌കൂളുകൾ വിലക്ക് പിൻവലിച്ചതായും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. പെൺകുട്ടികൾക്ക് പോണിടെയിൽ കെട്ടുന്നതിനുള്ള വിലക്ക് മാത്രമല്ല ജപ്പാനിൽ നിലനിൽക്കുന്ന വിചിത്രമായ നിയമങ്ങൾ.
വിദ്യാർഥിനികളുടെ പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി, അടിവസ്‌ത്രം, സോക്‌സ്, മുടി തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക മാനദണ്ഡങ്ങൾ ജപ്പാനിലെ ഭൂരിഭാഗം വിദ്യാലയങ്ങളും പിന്തുടരുന്നതായി പരാതികൾ നിലനിൽക്കുന്നുണ്ട്. വെള്ള നിറത്തിലുള്ള അടിവസ്‌ത്രം മാത്രമേ വിദ്യാർഥികൾ ധരിക്കാൻ പാടുള്ളൂ എന്ന നിയമവും ജപ്പാനിൽ ഏർപ്പെടുത്തിയിരുന്നു. കടുത്ത വിമർശനങ്ങൾ ഉയർന്നതിനെ തുടർന്ന് ഇത് അടുത്തിടെ പിൻവലിച്ചിരുന്നു.
Read also: ഹിജാബ് മുസ്‌ലിം പെൺകുട്ടിയുടെ മൗലികാവകാശം; അത് മറ്റൊരാളുടെ സ്വാതന്ത്ര്യം ഹനിക്കുന്നില്ല