ടോക്കിയോ: ജപ്പാനിൽ ശക്‌തമായ ഭൂചലനം. വടക്കൻ-മധ്യ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഇതോടെ ജപ്പാൻ കാലാവസ്‌ഥാ ഏജൻസി സുനാമി മുന്നറിയിപ്പ് നൽകി. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂചലനം ഉണ്ടായത്. തുടർന്ന് വിവിധയിടങ്ങളിൽ തുടർ ചലനങ്ങൾ അനുഭവപ്പെട്ടു. നൈഗാട്ട, ടൊയാമ, ഇഷികാവ തുടങ്ങിയ മേഖലകളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സുസു നഗരത്തിൽ സുനാമിത്തിരകൾ അടിച്ചതായും റിപ്പോർട്ടുകളുണ്ട്. ആളുകളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി. സർക്കാർ മാദ്ധ്യമങ്ങൾ വഴിയാണ് അറിയിപ്പ് നൽകിയത്. ജപ്പാൻ തീരത്ത് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ വരെ സുനാമി തിരകൾ അടിക്കാൻ സാധ്യതയുണ്ടെന്ന് ഹവായ് അടിസ്‌ഥാനമായ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
അതിനിടെ, ഇഷികാവയിലെ വാജിമ സിറ്റിയിൽ 1.2 മീറ്റർ സുനാമി ഉണ്ടായതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നോട്ടോയിൽ അഞ്ചുമീറ്റർ വരെ ഉയരമുള്ള രാക്ഷസത്തിരമാലകൾ അടിക്കുമെന്നാണ് ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസി വ്യക്‌തമാക്കുന്നത്. പലയിടങ്ങളിലും കിട്ടിയതെല്ലാം വാരിപ്പെറുക്കി ആളുകൾ സുരക്ഷിത ഇടംതേടി പലായനം ചെയ്യുകയാണ്. ഫുക്കുയി, നോർതേൺ ഹൊയ്‌ഗോ, ഷിമാനെ, യമാഗുച്ചി, ടൊട്ടോരി തുടങ്ങിയ സ്‌ഥലങ്ങളിൽ അതിശക്‌തമായ തിരയടിക്കുന്നുവെന്നാണ് റിപ്പോർട്.
Most Read| സൗജന്യ വാഗ്‌ദാനങ്ങൾ അരുത്; സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം