തിരുവനന്തപുരം: എംസി ജോസഫൈന്റെ നിര്യാണം കേരളത്തിന്റെ കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന് ഏറ്റവും വലിയ നഷ്‌ടമാണെന്ന് പി ജയരാജൻ. കോൺഗ്രസ് രാഷ്‌ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിച്ച ജോസഫൈൻ, പാർട്ടിയുടെ നയങ്ങളിൽ എതിർപ്പറിയിച്ച് കൊണ്ടാണ് കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിലേക്ക് വന്നത്. കേരളത്തിൽ കമ്യൂണിസ്‌റ്റ് പാർട്ടിയിലെ വനിതാ പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്‌തിയാണ് ജോസഫൈനെന്നും പി ജയരാജൻ പറഞ്ഞു.
സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എംസി ജോസഫൈൻ ഹൃദയാഘാതം മൂലമാണ് അന്തരിച്ചത്. കണ്ണൂരിലെ എകെജി ആശുപത്രിയിൽ ഞായറാഴ്‌ച ഉച്ചയോടെയായിരുന്നു അന്ത്യം. ഇന്നലെ സിപിഐഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ആരോഗ്യനില മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട്, സംസ്‌ഥാന പ്രസിഡണ്ട്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്‌ഥാനങ്ങൾ വഹിച്ച ജോസഫൈൻ സംസ്‌ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷയാണ്(2017– 2021).
Most Read: സ്‌റ്റെയറിനടിയിൽ വളർത്തുനായക്ക് കിടുക്കാച്ചി വീട്; വീഡിയോ വൈറൽ