ന്യൂഡെല്‍ഹി: ജെഡിയു- ബിജെപി തർക്കം വീണ്ടും ശക്‌തമാവുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ ശനിയാഴ്‌ച നടന്ന എന്‍ഡിഎ യോഗത്തില്‍ ബിജെപി ചിരാഗ് പാസ്വാനെ ക്ഷണിച്ചതാണ് വീണ്ടും ചർച്ചയാവുന്നത്. പാര്‍ലമെന്റിലെ ബജറ്റ് സെഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ ചിരാഗ് പാസ്വാനും ക്ഷണക്കത്ത് അയച്ചിരുന്നു. എന്നാൽ ഈ വാര്‍ത്ത പുറത്തുവന്നതോടെ ജെഡിയു എതിർത്തു.
ചിരാഗ് യോഗത്തിൽ ഉണ്ടെങ്കിൽ തങ്ങള്‍ പങ്കെടുക്കില്ലെന്ന നിലപാട് ജെഡിയു സ്വീകരിച്ചതോടെ ബിജെപി ക്ഷണം പിന്‍വലിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിജെപി ജെഡിയു ബന്ധം ഉലയുന്നതിന്റെ വ്യക്‌തമായ സൂചനകളാണ് പുറത്തുവരുന്നത്.
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു ഒറ്റക്ക് മൽസരിക്കുമെന്നും ഇത്തവണ ബിജെപിയുമായി സഖ്യം ഇല്ലെന്നുമുള്ള വാർത്തകളും നേരത്തെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ അരുണാചല്‍ പ്രദേശില്‍ നിന്ന് ആറ് ജെഡിയു എംഎല്‍എമാരാണ് ബിജെപിയിലേക്ക് ചേക്കേറിയത്. ഇക്കാര്യത്തിൽ ബിജെപി മുന്നണി മര്യാദകളുടെ ലംഘനമാണ് നടത്തിയത് എന്നായിരുന്നു ജെഡിയു ആരോപണം.
Read also: ശശികല ആശുപത്രി വിട്ടു; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് അണികൾ