ന്യൂഡെല്‍ഹി: തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്‌റ്റ് ചെയ്‌തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി.
”ഒരു സ്‌ത്രീയെ ഉപയോഗിച്ച് എന്നെ കള്ളക്കേസില്‍ കുടുക്കാന്‍ 56 ഇഞ്ച് ഭീരുവിനെ ഞാന്‍ വിളിക്കുന്നു. ഈ ഗൂഢാലോചനയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കാളിയാണ്. ഏപ്രില്‍ 19 ന് എഫ്ഐആര്‍ രജിസ്‌റ്റർ ചെയ്‌തു, എന്നെ അറസ്‌റ്റ് ചെയ്യാന്‍ പോലീസ് 2,500 കിലോമീറ്ററിലധികം യാത്ര ചെയ്‌തു. എന്നെ ഇല്ലാതാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌ത ഗൂഢാലോചനയാണ് ഇത്,’ അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്‌തതിനാണ് അസം പോലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് പൊലീസുദ്യോഗസ്‌ഥയെ അപമാനിച്ചു എന്നാരോപിച്ച് മേവാനിക്കെതിരെ വീണ്ടും കേസെടുത്തിരുന്നു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മേവാനി.
Read also: ഉഷ്‌ണതരംഗത്തിന് താൽക്കാലിക ശമനം; ഉത്തരേന്ത്യയിൽ മഴക്ക് സാധ്യത