കൊച്ചി: പറവൂരിൽ സഹോദരി വിസ്‌മയയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ സഹോദരി ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ടോടെയാണ് കാക്കനാട്ടെ അഭയകേന്ദ്രത്തിൽ വച്ച് ജിത്തു പോലീസ് പിടിയിലായത്. തുടർന്ന് ഇവരെ പറവൂർ സ്‌റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
വാക്ക് തർക്കം ഉണ്ടായതിന് പിന്നാലെ വിസ്‌മയയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം തീയിടുകയായിരുന്നു എന്നാണ് ജിത്തു മൊഴി നൽകിയിരിക്കുന്നത്. കൃത്യം നടത്താൻ ആരുടേയും സഹായം ഇല്ലായിരുന്നെന്നും ജിത്തു വ്യക്‌തമാക്കി. എന്നാൽ ഇക്കാര്യത്തിൽ ജിത്തുവിന്റെ മൊഴി പൂർണമായും വിശ്വസിക്കാതെ അത്തരം സാധ്യതകൾ തേടുകയാണ് പോലീസ്.
കൊലപാതകത്തിന് ശേഷം കാണാതായ ജിത്തുവിന് ഒളിവിൽ കഴിയാൻ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും കണ്ടെത്തേണ്ടതുണ്ട്. അതേസമയം ജിത്തു കുറച്ചു നാളുകളായി മാനസിക വെല്ലുവിളി നേരിടുന്നുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരം 3 മണിയോടെയാണ് വിസ്‌മയയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാപിതാക്കൾ പുറത്തു പോയ സമയത്താണ് സംഭവം നടന്നത്.
Read also: കണ്ണൂരുകാർക്ക് ചരിത്രബോധം കുറവാണെന്ന് ഡോ. ഗോപിനാഥ് രവീന്ദ്രൻ