ന്യൂഡെൽഹി: രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി വർധിക്കുന്നതിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. പൊതുഗതാഗത മേഖലയില്‍ തിരക്ക് വര്‍ധിക്കുന്നതിന്റെ കാരണം കോവിഡ് നിയന്ത്രണങ്ങള്‍ കാരണമുള്ള പ്രതിസന്ധി മാത്രമല്ലെന്നും ഇന്ധനവില വര്‍ധനയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
“പൊതുഗതാഗതത്തിനായുള്ള നീണ്ടവരിക്ക് കാരണം കോവിഡ് നിയന്ത്രണങ്ങളാലുള്ള പ്രതിസന്ധി മാത്രമല്ല. യഥാര്‍ഥ കാരണം അറിയാന്‍, നിങ്ങളുടെ നാട്ടിലെ പെട്രോള്‍- ഡീസൽ നിരക്ക് പരിശോധിച്ചാല്‍ മതി,”- രാഹുല്‍ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇന്നലെ പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വര്‍ധിപ്പിച്ചിരുന്നു. ആറു മാസത്തിനിടെ 58 തവണയും ഈ മാസം ഇതുവരെ 17 തവണയുമാണ് ഇന്ധനവില കൂട്ടിയത്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നത്.
മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 104.90 രൂപയും ഡീസലിന് 96.72 രൂപയുമാണ് ഇന്നത്തെ വില. ബെംഗളൂരുവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.11 രൂപയും ഡീസലിന് 94.54 രൂപയുമാണ്. ചെന്നൈയില്‍ വില യഥാക്രമം 99.80 രൂപ, 94.54 രൂപയാണ്. കൊല്‍ക്കത്തയില്‍ വില യഥാക്രമം 98.64 രൂപ, 92.03 രൂപ, ഡെൽഹി പെട്രോളിന് 98.81 രൂപയും ഡീസലിന് 89.18 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Most Read: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം