ലക്‌നൗ: ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. അതിർത്തിയിൽ എത്തിയ യുപിയിലെ പുതിയ ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ എത്തിയ പ്രവർത്തകരും, കർഷകരും തമ്മിലാണ് സംഘർഷമുണ്ടായത്.
വലിയ പൊലീസ് സന്നാഹത്തിനിടെയാണ് സംഘർഷം നടന്നത്. ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞെന്നും പ്രകോപനപരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കർഷകർ ആരോപിക്കുന്നത്. നിർത്തിയിട്ട നിരവധി വാഹനങ്ങളുടെ ചില്ലുകൾക്ക് കല്ലേറിൽ കേടുപറ്റിയിട്ടുണ്ട്.
സംഘർഷം ബിജെപിയുടെ ആസൂത്രിത ശ്രമമാണെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കർഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവർത്തകർ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, കർഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം.
Read Also: മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ; പദ്ധതിയുമായി കർണാടക