തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയ മുന്‍ ജയില്‍ വകുപ്പ് മേധാവി ആര്‍ ശ്രീലേഖയ്‌ക്ക് എതിരെ വിമർശനവുമായി സാമൂഹിക പ്രവര്‍ത്തക കെ അജിത. ആര്‍ ശ്രീലേഖയ്‌ക്ക് സ്‌ഥാപിത താൽപര്യമാണെന്ന് കെ അജിത ചൂണ്ടിക്കാട്ടി.
പൊതുസമൂഹത്തില്‍ അതിജീവിതയ്‌ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷത്തെ ഭയക്കുന്നതിന്റെ തെളിവാണ് ശ്രീലേഖയുടെ പ്രതികരണം. പോലീസിന് മൊഴി നല്‍കുകയായിരുന്നു ശ്രീലേഖ ചെയ്യേണ്ടതെന്നും അജിത പ്രതികരിച്ചു.
ശ്രീലേഖയ്‌ക്ക് എന്തോ സ്‌ഥാപിത താൽപര്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ക്കിതില്‍ ഇപ്പോള്‍ ഇടപെടേണ്ട കാര്യമില്ല. അവര്‍ പോലീസില്‍ ആയിരുന്നു മൊഴി കൊടുക്കേണ്ടത്. പോലീസിനെ തന്നെയാണ് അവര്‍ കുറ്റം പറയുന്നത്. പൊതുസമൂഹത്തില്‍ അതിജീവിതയ്‌ക്ക് അനുകൂലമായി വരുന്ന അന്തരീക്ഷം, അത് വിചാരണാ ജഡ്‌ജിയെ സ്വാധീനിക്കും എന്നൊരു ഭയം ഇവര്‍ക്കുണ്ടോ എന്നാണ് എന്റെ സംശയം; അജിത വ്യക്‌തമാക്കി.
Most Read: പരാതിപ്പെട്ടി സ്‌ഥാപിക്കാത്ത സ്‌കൂളുകൾക്കെതിരെ നടപടി കർശനമാക്കാൻ നീക്കം