കെ അയ്യപ്പന്റെ വിശദീകരണം തൃപ്‌തികരം, ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും; കസ്‌റ്റംസ്

By Syndicated , Malabar News
customs to be questioned attache
Representational Image
Ajwa Travels

കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍ വിളിച്ചത് എന്നായിരുന്നു കെ അയ്യപ്പന്‍ കസ്‌റ്റംസിന് മൊഴി നല്‍കിയിരുന്നത്.

ഫോണ്‍ വിളിച്ചതിലേറെയും ഷാര്‍ജ ഭരണാധികാരി എത്തിയപ്പോഴും സന്ദീപിനെ സ്‌ഥാപനമായ കാര്‍ബണ്‍ ഡോക്‌ടറുടെ ഉല്‍ഘാടന സമയത്തുമായിരുന്നു. സ്‌പീക്കര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വ്യക്‌തത വരുത്തുന്നതിന് വേണ്ടിയാണ് ഫോണ്‍ കോളുകളെന്നായിരുന്നു കെ അയ്യപ്പന്റെ വിശദീകരണം.

വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കില്‍ അയ്യപ്പനെ വീണ്ടും വിളിക്കും. അയ്യപ്പനെതിരായ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴിയില്‍ കഴമ്പില്ലെന്നും നിലവിലെ വിശദീകരണം തൃപ്‌തികമാണെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി.

Read also: നിയമസഭാ തിരഞ്ഞെടുപ്പിലും പോസ്‌റ്റൽ വോട്ട്; കണ്ണൂരിലും മാവോയിസ്‌റ്റ് സാന്നിധ്യമുള്ള ജില്ലകളിലും പ്രത്യേക ശ്രദ്ധ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE