കൊച്ചി: ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍ നല്‍കിയ വിശദീകരണം തൃപ്‌തികരമെന്ന് കസ്‌റ്റംസ്. ഔദ്യോഗിക ആവശ്യത്തിന് മാത്രമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഫോണില്‍ വിളിച്ചത് എന്നായിരുന്നു കെ അയ്യപ്പന്‍ കസ്‌റ്റംസിന് മൊഴി നല്‍കിയിരുന്നത്.
ഫോണ്‍ വിളിച്ചതിലേറെയും ഷാര്‍ജ ഭരണാധികാരി എത്തിയപ്പോഴും സന്ദീപിനെ സ്‌ഥാപനമായ കാര്‍ബണ്‍ ഡോക്‌ടറുടെ ഉല്‍ഘാടന സമയത്തുമായിരുന്നു. സ്‌പീക്കര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വ്യക്‌തത വരുത്തുന്നതിന് വേണ്ടിയാണ് ഫോണ്‍ കോളുകളെന്നായിരുന്നു കെ അയ്യപ്പന്റെ വിശദീകരണം.
വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കില്‍ അയ്യപ്പനെ വീണ്ടും വിളിക്കും. അയ്യപ്പനെതിരായ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരുടെ മൊഴിയില്‍ കഴമ്പില്ലെന്നും നിലവിലെ വിശദീകരണം തൃപ്‌തികമാണെന്നും കസ്‌റ്റംസ് വ്യക്‌തമാക്കി.