കാസര്‍ഗോഡ് ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ കെ ഫോണ്‍ അടുത്തമാസം

By Staff Reporter, Malabar News
kfon_malabar news
Representational Image
Ajwa Travels

കാസര്‍ഗോഡ്: സംസ്‌ഥാന സര്‍ക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അടുത്ത മാസം ജില്ലയിലെ 127 കേന്ദ്രങ്ങളില്‍ തുടങ്ങും. വീടുകളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയുടെ പ്രവൃത്തി 99 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.

കെഎസ്ഇബിയും കെഎസ്ഐടിഐഎല്ലും ചേര്‍ന്നുള്ള സംയുക്‌ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 1516.76 കോടിയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കുന്നത്.

ജില്ലയിലെ ഗവ. ഓഫീസുകളിലും ആശുപത്രികളിലും സ്‌കൂളുകളിലും ബസ് സ്‌റ്റാന്റുകളിലുമായി 127 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുക. തുടര്‍ന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരുലക്ഷത്തില്‍ അധികം വീടുകളിലേക്ക് സൗജന്യമായി ഇന്റര്‍നെറ്റ് എത്തിക്കും.

കോവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ കുട്ടികളുടെ പഠനത്തിനും മറ്റുമായി നാനൂറും അഞ്ഞൂറും രൂപയാണ് പ്രതിമാസം ഇന്റര്‍നെറ്റിന് മാത്രം രക്ഷിതാക്കള്‍ക്ക് ചെലവാക്കേണ്ടി വരുന്നത്. കെ ഫോണ്‍ വരുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും എന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതേസമയം റെയില്‍വേ പാളങ്ങള്‍ക്കും ദേശീയപാതക്കും കുറുകെ ലൈന്‍ വലിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി വൈകുന്നതാണ് പദ്ധതി നേരിടുന്ന പ്രധാന വെല്ലുവിളി.

Malabar News: വയസ് അറുപത്തിയാറ്, എന്നാല്‍ അബ്‌ദുള്‍ ലത്തീഫിനിത് കന്നിവോട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE