തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. മറ്റുപേരുകള്‍ പരിഗണനയിൽ ഇല്ലായിരുന്നു എന്ന് തന്നെയാണ് സൂചനകൾ. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് തീരുമാനം.
പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത് പോലെ മുതിർന്ന നേതാക്കളെ മറികടന്നൊരു തീരുമാനം വേണ്ടെന്നായിരുന്നു നേരത്തെ ഹൈക്കമാൻഡിന്റെ നിലപാട്. അതുകൊണ്ടാണ് പ്രഖ്യാപനം വൈകുന്നത്. പ്രതിപക്ഷ നേതൃസ്‌ഥാനത്തേക്ക് വിഡി സതീശനേയും, കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് കെ സുധാകരനേയും കൊണ്ട് വരുന്നത് വഴി ഹൈക്കമാൻഡ് മാറ്റത്തിന്റെ സന്ദേശമാണ് മുന്നോട്ട് വയ്‌ക്കുന്നത്.
എംഎൽഎമാർ, എംപിമാർ എന്നിവരുടെ ഉൾപ്പെടെ അഭിപ്രായം സംസ്‌ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ തേടിയിരുന്നു. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ ആരുടേയും പേര് അധ്യക്ഷ സ്‌ഥാനത്തേക്ക് നിർദ്ദേശിച്ചിരുന്നില്ല.
Read Also: വാക്‌സിൻ നൽകാനാകില്ലെന്ന് കമ്പനികൾ; ഒരു കോടിയുടെ ഓർഡർ റദ്ദാക്കിയെന്ന് സർക്കാർ