കോഴിക്കോട്: ജില്ലയിലെ കെഎസ്ആർടിസി ടെർമിനലിൽ സ്വിഫ്‌റ്റ് ബസ് വീണ്ടും കുടുങ്ങി. ബെംഗളൂരുവിൽ നിന്നെത്തിയ ബസാണ് തൂണുകൾക്കിടയിൽ കുടുങ്ങിയത്. കൂടാതെ തൂണുകളില്‍ ഉരഞ്ഞ് വാഹനത്തിന്റെ വിന്‍ഡോ ഗ്ളാസുകള്‍ പൊട്ടിയിട്ടുണ്ട്.
നിലവിൽ ബസ് നടക്കാവിലെ കെഎസ്ആര്‍ടിസി റീജ്യണല്‍ വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്നലെയും കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ തൂണുകൾക്കിടയിൽ സ്വിഫ്‌റ്റ് ബസ് കുടുങ്ങിയിരുന്നു. 5 മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിന് ഒടുവിലാണ് തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്‌താണ് ബസ് പുറത്തേക്ക് എടുത്തത്. അതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ബസ് കുടുങ്ങിയത്.
കോഴിക്കോട് ബസ് സ്‌റ്റാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ തുടരുന്ന പശ്‌ചാത്തലത്തിലാണ് ഇപ്പോൾ തുടരെ തൂണുകൾക്കിടയിൽ ബസുകൾ കുടുങ്ങുന്ന സംഭവം ഉണ്ടാകുന്നത്. സ്‌റ്റാന്റിലെ തൂണുകൾക്കിടയിൽ വളരെ കഷ്‌ടപ്പെട്ടാണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇത്തരത്തിൽ പാർക്ക് ചെയ്‌തതിനിടെയാണ് ഇന്നലെയും ഇന്നും സ്വിഫ്‌റ്റ് ബസ് കുടുങ്ങിയത്.
Read also: വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് കസ്‌റ്റഡിയിൽ