തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെ അധിക്ഷേപിച്ച് ബിജെപി നേതാവും കഴക്കൂട്ടം നിയമസഭ മണ്ഡലത്തിലെ സ്‌ഥാനാർഥിയുമായ ശോഭ സുരേന്ദ്രന്‍. വിശ്വാസികളെ ഇല്ലാതാക്കാനെത്തിയ പൂതനയുടെ അവതാരമാണ് കടകംപള്ളി സുരേന്ദ്രനെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.
പൂതനാ മോക്ഷം ഉണ്ടാവുമെന്നും ശോഭ പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനും ശബരിമല വിഷയത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.
കഴക്കൂട്ടം മണ്ഡലം കണ്‍വന്‍ഷനിലായിരുന്നു കടകംപള്ളിക്കെതിരെ ഇരുവരും രംഗത്ത് എത്തിയത്. അതേസമയം ശോഭയുമായി പ്രശ്‌നങ്ങളുണ്ടെന്നതെല്ലാം മാദ്ധ്യമങ്ങളുടെ പ്രചാരണം മാത്രമാണെന്ന് മന്ത്രി വി മുരളീധരന്‍ പറഞ്ഞു. ശോഭയുടെ സ്‌ഥാനാര്‍ഥിത്വത്തെ എതിര്‍ത്തിട്ടില്ലെന്നും പ്രശ്‌നങ്ങളൊന്നും ഇല്ലെന്നുമായിരുന്നു വി മുരളീധരന്‍ പറഞ്ഞത്.
നേരത്തെ ശബരിമല വിഷയമുള്ള കാലത്ത് ഗാലറിയിലിരുന്ന് കളി കണ്ടവരാണ് കോണ്‍ഗ്രസെന്ന് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എതിർ സ്‌ഥാനാർഥിയായ കടകംപള്ളിയെ തുടക്കം മുതൽ വ്യക്‌തിപരമായി ആക്രമിക്കുന്ന തരത്തിലായിരുന്നു ശോഭാ സുരേന്ദ്രന്റെ വാക്കുകൾ. ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് ബിജെപി കഴക്കൂട്ടത്ത് കടകംപള്ളിയെ നേരിടുന്നത്.
Read Also: വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി