തിരുവനന്തപുരം: ശബരിമയിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിൽ മറുപടിയുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കും. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട.
കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്‌ഥാന കമ്മറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടും. സത്യവാങ്മൂലം തിരുത്തുമോയെന്നതിന് പ്രസക്‌തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
Read Also: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കൊണ്ടുവന്നത് ബിജെപിയല്ല; സുരേഷ് ഗോപി