കാക്കനാട് ലഹരിവേട്ട; സാമ്പത്തിക സ്രോതസ് കണ്ടെത്താൻ അന്വേഷണം

By Staff Reporter, Malabar News
money seized
Representational image
Ajwa Travels

കൊച്ചി: കാക്കനാട് ലഹരിക്കടത്ത് കേസില്‍ സാമ്പത്തിക സ്രോതസ് അന്വേഷിക്കാന്‍ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും, എക്‌സൈസ്‌ ക്രൈം ബ്രാഞ്ചും. പിടികൂടിയ മയക്കുമരുന്ന് സംഘടിപ്പിക്കാന്‍ 12 കോടി രൂപ സമാഹരിച്ച സംഭവത്തിലാണ് അന്വേഷണം. കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് വലിയ തുക നിക്ഷേപമായി വന്നിട്ടുണ്ടാകാമെന്നാണ് ഇഡിയുടെ വിലയിരുത്തല്‍.

കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങാന്‍ നിക്ഷേപമിറക്കിയ കൂടുതല്‍ പേര്‍ ഉണ്ടാകാമെന്നും എന്നാല്‍ ഇവരെ ഇനിയും കണ്ടെത്തിയിട്ടില്ലെന്നും ഇഡി വ്യക്‌തമാക്കുന്നു.

സംഭവത്തില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ചില്‍ നിന്നും വിവരം ശേഖരിച്ച ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. കേസില്‍ ആറാം പ്രതി തൊയ്ബ അവിലാദിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചവരെ എക്‌സൈസ് ക്രൈം ബ്രാഞ്ചും ചോദ്യം ചെയ്യും. ഇതുമായി ബന്ധപ്പെട്ട് 20 പേർക്ക് കൂടി നോട്ടീസയച്ചു.

അതേസമയം, കാക്കനാട് ലഹരി മരുന്ന് കേസ് പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ വനം വകുപ്പ് നീക്കം തുടങ്ങി. പ്രതികളില്‍ നിന്നും കലമാന്‍ കൊമ്പ് കണ്ടെത്തിയ സംഭവത്തിലാണ് നടപടി. അറസ്‌റ്റിന് കാക്കനാട് ജെഎഫ്എം കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

Read Also: രണ്ടാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; കര്‍ണാലില്‍ ഉപരോധം തുടര്‍ന്ന് കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE