തിരുവനന്തപുരം: യുഎപിഎ വകുപ്പുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന് ഇരട്ടത്താപ്പെന്ന ആരോപണത്തില്‍ മറുപടിയുമായി സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ നിയമത്തിനെതിരെ സിപിഐ നേരത്തെ നിലപാട് വ്യക്‌തമാക്കിയതാണ്. കരിനിയമങ്ങള്‍ മനുഷ്യാവകാശ ലംഘനമെന്നാണ് ഇടതുപക്ഷത്തിന്റെയും നിലപാടെന്ന് കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
പന്തീരാങ്കാവ് കേസിൽ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച താഹ ഫസല്‍ പുറത്തിറങ്ങിയതിന് ശേഷം യുഎപിഎ വിഷയത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ് കാനം രാജേന്ദ്രന്റെ പ്രതികരണം.
മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണ സംവിധാനത്തിന് എതിരാണ് പന്തീരാങ്കാവ് കേസിലെ സുപ്രീം കോടതി വിധി. ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യുഎപിഎക്കെതിരാണ്. ഇടതുസര്‍ക്കാര്‍ യുഎപിഎ ചുമത്താന്‍ പാടില്ലെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു. യുഎപിഎക്കെതിരെ സംസാരിക്കുന്ന സര്‍ക്കാര്‍, ജനങ്ങള്‍ക്ക് നേരെ നിരന്തരമായി കരിനിയമം ചുമത്തുന്നത് ഈയൊരു കേസോടെ തുറന്നുകാട്ടപ്പെട്ടു എന്നായിരുന്നു താഹ ഫസലിന്റെ പ്രതികരണം.
Read also: രാജ്യത്ത് 40 കോടി പേർക്ക് ആരോഗ്യ പരിരക്ഷയില്ല; നീതി ആയോഗ് റിപ്പോർട്