ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്‌താവന നടത്തിയതിന് പിന്നാലെ ട്വിറ്ററില്‍ ട്രെന്റിങ്ങായി കങ്കണ റണൗട്ട് ദേശ്‌ദ്രോഹി ഹാഷ്‌ടാഗ് (#KanganaRanautDeshdrohi).
കങ്കണയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്‌റ്റ് ചെയ്യണമെന്നാണ് ഭൂരിഭാഗം പേരും ആവശ്യപ്പെടുന്നത്. മണ്ടത്തരം വിളിച്ചുപറയുന്ന കങ്കണ ഒരുതരത്തിലുമുള്ള പുരസ്‌കാരവും അര്‍ഹിക്കുന്നില്ലെന്നും പദ്‌മ പുരസ്‌കാരം തിരികെ വാങ്ങണമെന്നും ചിലര്‍ പറയുന്നു.
अभिनेत्री कंगणा राणावतच्या विरोधात महिला काँग्रेसचं जोरदार आंदोलन !@INCMaharashtra @MahaPMC #KanganaRanautDeshdrohi #kanganaranuat #KanganaRanaut pic.twitter.com/iZmPY90oZA
— Pune City Mahila Congress (@PuneCityDMC) November 12, 2021
കങ്കണയുടെ തലയ്‌ക്കകത്ത് ആള്‍ത്താമസമില്ലെന്നും ആളുകള്‍ക്ക് ഇങ്ങനെ നാണമില്ലാതാവുമോ എന്നുമാണ് ചിലരുടെ ട്വീറ്റ്. ഒരുപാട് കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിച്ച ഡോക്‌ടറെ ജയിലിലിടുന്നു, എന്തുകൊണ്ടാണ് കങ്കണയ്‌ക്കെതിരെ യുഎപിഎ ചുമത്താത്തതെന്നും ചിലര്‍ ചോദിക്കുന്നു.
ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യക്ക് യഥാർഥത്തില്‍ സ്വാതന്ത്ര്യം ലഭിച്ചത് 2014ൽ നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണെന്നും 1947ല്‍ കിട്ടിയത് സ്വാതന്ത്ര്യമായിരുന്നില്ല, യാചിച്ചു കിട്ടിയതാണ് എന്നുമായിരുന്നു കങ്കണയുടെ പരാമർശം. സവർക്കർ ഉൾപ്പടെ ഉള്ളവരാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം നേടാൻ വേണ്ടി പൊരുതിയവരെന്നും കോൺഗ്രസ് പാർട്ടി ബ്രിട്ടീഷ് ഭരണത്തിന്റെ മറ്റൊരു രൂപമാണെന്നും കങ്കണ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. നടിക്ക് ലഭിച്ച പദ്‌മശ്രീ അവാർഡ് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിളാ കോൺഗ്രസ് രാഷ്‌ട്രപതിക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.
അതേസമയം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തന്റെ പ്രസ്‌താവന തെറ്റാണെന്ന് തെളിയിച്ചാല്‍ തനിക്ക് ലഭിച്ച പദ്‌മ പുരസ്‌കാരം തിരിച്ചുനല്‍കുമെന്നാണ് കങ്കണയുടെ പ്രതികരണം.
Most Read: മണിപ്പൂരിലെ തീവ്രവാദി ആക്രമണം; അപലപിച്ച് മുഖ്യമന്ത്രി ബീരേന്‍ സിംഗ്