‘കുട്ടിയെ ചവിട്ടിയില്ല’; അധ്യാപികയ്‌ക്ക് എതിരായ ആരോപണം അടിസ്‌ഥാനരഹിതം

ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്‌റ്റർ ലിൻഡോ ജോസിനെതിരെയായിരുന്നു ആരോപണം ഉയർന്നത്. ക്ളാസിൽ കുഴഞ്ഞുവീണ കുട്ടിയോട് ‘നീ ഇതുവരെ ചത്തില്ലേ’ എന്ന് ചോദിക്കുകയും, കൂടാതെ കുട്ടിയെ ചവിട്ടിയെന്നുമാണ് രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞിരുന്നത്.

By Senior Reporter, Malabar News
teacher attack by student
Rep. Image

കണ്ണൂർ: ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം അടിസ്‌ഥാനരഹിതമെന്ന് തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് ഏജൻസി ഇക്കാര്യം വ്യക്‌തമാക്കിയത്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഏജൻസി ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിക്ക് ക്ളാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതെന്നും ഏജൻസി വ്യക്‌തമാക്കി.

കുട്ടികൾ നൽകിയ മൊഴി പ്രകാരം അധ്യാപിക കുട്ടിയെ ചവിട്ടുകയോ മോശമായി പെരുമാറുകയോ ചെയ്‌തിട്ടില്ല. ഡെസ്‌കിൽ കയറിയിരുന്നപ്പോൾ വീണതാണെന്നാണ് സഹപാഠികൾ അധ്യാപികയെ അറിയിച്ചത്. പരാതിക്ക് പിന്നിൽ ബാഹ്യശക്‌തികളുടെ ഇടപെടലുണ്ടെന്നും ഏജൻസി വ്യക്‌തമാക്കി.

ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്‌റ്റർ ലിൻഡോ ജോസിനെതിരെയായിരുന്നു ആരോപണം ഉയർന്നത്. ഒട്ടേറെ ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുന്ന കുട്ടി ക്ളാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്‌ഥയിൽ ആവുകയും ചെയ്‌തപ്പോഴാണ്‌ അധ്യാപിക ക്രൂരമായി പെരുമാറിയതെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.

‘നീ ഇതുവരെ ചത്തില്ലേ’ എന്ന് ചോദിക്കുകയും, കൂടാതെ കുട്ടിയെ ചവിട്ടിയെന്നും രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. കുട്ടിയുടെ ശാരീരികാവസ്‌ഥയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക വ്യക്‌തമാക്കിയിരുന്നു.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE