കരിപ്പൂര്‍ വിമാനാപകടം; ഒരു മാസം പിന്നിട്ടിട്ടും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിയില്ല

By Team Member, Malabar News
Malabarnews_karippur
Representational image
Ajwa Travels

മലപ്പുറം: അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെ അവഗണന നേരിടുകയാണ് കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍. ദുരന്തം നടന്നിട്ട് ഒരു മാസം കഴിയുമ്പോഴും ഇവര്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഇതുവരെ എത്തിക്കാന്‍ എയര്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഇടക്കാല ആശ്വാസമായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. 12 വയസിനു മുകളിലുള്ളവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും 12 വയസിനു താഴെയുള്ളവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും പെട്ടെന്ന് തന്നെ ലഭ്യമാക്കും എന്നായിരുന്നു എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സ ചിലവ് എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്. എന്നാല്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച തുക ഇതുവരെയും കൊടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷം രൂപയുടെ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നു.

ആഗസ്റ്റ് 7ന് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രെസ്സ്  വിമാനമാണ് കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടെ തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ആകെ 190 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പൈലറ്റും സഹപൈലറ്റും അടക്കം 21 പേര്‍ ഇതുവരെ മരണപ്പെട്ടു. 4 കുട്ടികളാണ് അപകടത്തില്‍ മരണപ്പെട്ടത്. ദുരന്ത കാരണം കണ്ടെത്താനുള്ള അന്വേഷണം ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ്  ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്കാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE