ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവള അപകടത്തില്‍ പരിക്കേറ്റവര്‍ക്കും, മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്‌ടപരിഹാര തുക എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിതരണം ചെയ്‌തു. 4.25 കോടി രൂപ ആകെ നഷ്‌ട പരിഹാരമായി നല്‍കിയെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് അറിയിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് നല്‍കിയത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തരമായി നഷ്‌ട പരിഹാരം നല്‍കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരമാണ് തുക വിതരണം ചെയ്‌തത്.
അതേസമയം, ദുരന്തത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ക്യാപ്റ്റന്‍ എസ്എസ് ചഹാറിനാണ് അന്വേഷണത്തിന്റെ ചുമതല. കഴിഞ്ഞ ഓഗസ്‌റ്റ് ഏഴിനായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തം ഉണ്ടായത്. കരിപ്പൂരിലേക്ക് എത്തിയ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് IX 1538 വിമാനം ലാന്‍ഡിംഗിനിടെ തെന്നിമാറുകയായിരുന്നു. സംഭവത്തില്‍ പൈലറ്റും സഹ പൈലറ്റും മരിച്ചിരുന്നു.
Malabar News: തൃശൂര്‍ ജില്ലാ കളക്‌ടർ എസ് ഷാനവാസിന് കോവിഡ് സ്‌ഥിരീകരിച്ചു