ബെംഗളൂരു: കോവിഡ് രൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ അതിർത്തികളിൽ ജാഗ്രത കർശനമാക്കാൻ ഒരുങ്ങി കർണാടക. കോവിഡ് വ്യാപനം ശക്‌തമായി തുടരുന്ന സംസ്‌ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് വരുന്ന യാത്രക്കാരിൽ പരിശോധന നടത്താൻ വിദഗ്ധ സമിതി നിർദേശം നൽകി.
മെയ് ആദ്യ ആഴ്‌ചയോടെ കോവിഡ് വ്യാപനം ഇരട്ടിയാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതായി കർണാടക ആരോഗ്യ മന്ത്രി കെ സുധാകർ അറിയിച്ചു. 80 ദിവസം മുതൽ 120 ദിവസം വരെയാണ് കോവിഡിന്റെ രണ്ടാം തരംഗമെന്നും മെയ് അവസാനം വരെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. നിലവിൽ സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ നിരീക്ഷിക്കുകയാണ് അദ്ദേഹം. കേസുകൾ വർധിക്കുന്ന ഘട്ടത്തിൽ അതിർത്തികളിൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
Read Also: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചിയിൽ നിശാപാർട്ടി