തിരുവനന്തപുരം: കരുവന്നൂർ വായ്‌പ തട്ടിപ്പ് കേസിൽ ആറ് പ്രതികൾക്കായി ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതികൾ നാടു വിട്ടു പോയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ബാങ്കിലെ ആയിരക്കണക്കിന് രേഖകൾ പരിശോധിക്കുകയാണ്. ഇത് ശ്രമകരമാണെന്നും ക്രൈം ബ്രാഞ്ച് പറഞ്ഞു.
അതേസമയം കരുവന്നൂർ ബാങ്കിൽ സഹകരണ നിയമപ്രകാരം 65 അന്വേഷണം നടന്നുവെന്നും 68 പ്രകാരം നടപടികൾ തുടങ്ങിയെന്നും മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ പറഞ്ഞു. കരുവന്നൂർ ക്രമക്കേടിന് ശേഷം സഹകരണ സ്‌ഥാപനങ്ങളുടെ വിശ്വാസ്യത നഷ്‌ടപ്പെടുന്നതായും പണം വ്യാപകമായി പിൻവലിക്കപ്പെടുന്നതായും കെ ബാബു എംഎൽഎ ചൂണ്ടിക്കാട്ടി.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള അനന്തപുരം സംഘത്തിന്റെ ക്രമക്കേടുകൾ പരിശോധിച്ചോ എന്നും സഭയിൽ പ്രതിപക്ഷം ചോദിച്ചു. അനന്തപുരത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പരിരോധന നടത്തുമെന്ന് വിഎൻ വാസവൻ മറുപടിയും നൽകി.
Must Read: ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നിമിഷം; വെങ്കല തിളക്കവുമായി ഇന്ത്യ