തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പിൽ ഭരണസമിതിക്ക് ഗുരുതര വീഴ്‌ച പറ്റിയെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്. സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സമിതി ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട് നൽകി. ഒൻപതംഗ ഉദ്യോഗസ്‌ഥ സമിതിയാണ് സർക്കാരിന് വിവരങ്ങൾ കൈമാറിയത്. ഒരു മാസത്തിനുള്ളിൽ വിശദമായ അന്തിമ റിപ്പോർട് സർക്കാരിന് സമർപ്പിക്കും.
കേസിൽ ഇന്ന് സുപ്രധാന നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചനകൾ. ഇന്നലെ ബിജു കരീം ഉൾപ്പെടെ മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഒരുപക്ഷേ, ഇവർ ഇന്ന് കീഴടങ്ങിയേക്കും. അല്ലെങ്കിൽ പ്രതികൾ അറസ്‌റ്റിലാകാനും സാധ്യതയുണ്ട്.
കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്. അഞ്ച് സ്‌ഥാപനങ്ങളിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികൾക്കും പങ്കുണ്ടെന്നാണ് ഒന്നാം പ്രതി സുനിൽ കുമാറിന്റെ മൊഴി. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെയും പ്രതി ചേർക്കാൻ സാധ്യതയുണ്ട്.
Read Also: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; കസ്‌റ്റംസിന്റെ എതിർപ്പ് തിരിച്ചടിയായേക്കും